കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു പ്രൊഫ.ദാസ്. 1933 ഓഗസ്റ്റ് 5-ന് ജനിച്ച അദ്ദേഹം 1956-ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്നും ബിരുദം നേടി. ശേഷം 1962-ൽ ഇദ്ദേഹത്തിന് ഇതേ സ്ഥാപനത്തിൽ തന്നെ ജോലി ലഭിച്ചു. കാർഡിയോളജി വിഭാഗത്തിലെ ആദ്യത്തെ പ്രൊഫസറായിരുന്നു അദ്ദേഹം. ഒന്നിലധികം മെഡിക്കൽ സൊസൈറ്റികളുടെ വിശിഷ്ട സഹപ്രവർത്തകനായ അദ്ദേഹം ഒഡീഷയിൽ കാർഡിയോളജിക്ക് തുടക്കമിടുകയും "ഹൃദയശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടും ചെയ്‌തു. അദ്ദേഹം ആദ്യത്തെ 2D എക്കോ കളർ ഡോപ്ലറും കാത്‌ലാബും സ്ഥാപിച്ചു. രാജ്യത്തെ ആറാമത്തെ യോഗ്യതയുള്ള കാർഡിയോളജിസ്റ്റായ പ്രൊഫ. ദാസ് നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുകയും കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സോളോ ആർട്ട് എക്സിബിഷനുകൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടതിനാൽ വൈദ്യശാസ്ത്രത്തിനുമപ്പുറം കടന്നു പോകുന്നു പ്രൊഫ. ദാസിൻ്റെ പ്രശസ്‌തി. ഒഡീഷ ലളിത കലാ അക്കാദമി അവാർഡ്, മെഡിക്കൽ സയൻസസിലെ മികവിനുള്ള പ്രൊഫ. പി.കെ. പരിജ അവാർഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കി. കലയെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെ ക്രെഡിറ്റിൽ ഉണ്ട് - ദി മ്യൂസ് ഓഫ് ഹാർട്ട്, ദി ഡയലോഗ്: ഹാർട്ട് ടു ഹാർട്ട് എന്നിവയാണ് അത്. ഒഡിയ, ഇംഗ്ലീഷ് ഭാഷകളിലുള്ള രണ്ട് കവിതാ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1960-62 കാലഘട്ടത്തിൽ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ പ്രൊഫ. ദാസ് ജോലി ചെയ്തിട്ടുണ്ട്. 1966-68 കാലഘട്ടത്തിൽ വെല്ലൂരിലെ സി.എം.സി ഹോസ്പിറ്റലിൽ ആയിരുന്ന അദ്ദേഹം കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് എഡിൻബർഗ്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യ, ഇന്ത്യൻ കോളേജ് ഓഫ് ഫിസിഷ്യൻസ്, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, സി.എസ്.ഐ എന്നിവിടങ്ങളിൽ സഹപ്രവർത്തകനുമായിരുന്നു. സാമൂഹിക പ്രവർത്തകയായ ഗായത്രി ദാസാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ. ഡോ. ദേബബ്രത് ദാസ് ഇവരുടെ മകനും. ഡോ. ദാസിൻ്റെ നിര്യാണത്തിൽ മെഡിക്കൽ സയൻസ് രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഖാൻനഗർ ശ്‌മശാനത്തിൽ അദ്ദേഹത്തിൻ്റെ സംസ്ക്കാരം നടത്തി.
മുംബൈ: മെഡിക്കൽ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മുംബൈയിലെ ഡോക്ടറുടെ ആത്മഹത്യ. മുംബൈ സെവ്രിയിലെ ടി ബി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന റെസിഡൻറ് ഡോക്ടറായ ഡോ. ആദിനാഥ് പാട്ടീൽ (24) ആണ് ആത്മഹത്യ ചെയ്തത്.
Guwahati: A tragic incident unfolded in Baithalangso, West Karbi Anglong District of Assam, as a senior doctor lost his life while two others sustained injuries in a road accident last night.
പുതുച്ചേരി: ഗുരുതരാവസ്ഥയിൽ ഉള്ള പതിനൊന്ന് വയസ്സുകാരൻറെ ചില ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ ആക്രമിച്ചെന്ന് പുതുച്ചേരിയിലെ ജിപ്മെർ (ജവാഹർലാൽ ഇന്സ്ടിട്യൂട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) ആശുപത്രി അധികൃതർ.
സുൽത്താൻപൂർ (ഉത്തർ പ്രദേശ്): ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡോക്ടർ ദമ്പതിമാരുടെ കാറിൽ തീപിടിത്തം. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.