കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു പ്രൊഫ.ദാസ്. 1933 ഓഗസ്റ്റ് 5-ന് ജനിച്ച അദ്ദേഹം 1956-ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്നും ബിരുദം നേടി. ശേഷം 1962-ൽ ഇദ്ദേഹത്തിന് ഇതേ സ്ഥാപനത്തിൽ തന്നെ ജോലി ലഭിച്ചു. കാർഡിയോളജി വിഭാഗത്തിലെ ആദ്യത്തെ പ്രൊഫസറായിരുന്നു അദ്ദേഹം. ഒന്നിലധികം മെഡിക്കൽ സൊസൈറ്റികളുടെ വിശിഷ്ട സഹപ്രവർത്തകനായ അദ്ദേഹം ഒഡീഷയിൽ കാർഡിയോളജിക്ക് തുടക്കമിടുകയും "ഹൃദയശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടും ചെയ്‌തു. അദ്ദേഹം ആദ്യത്തെ 2D എക്കോ കളർ ഡോപ്ലറും കാത്‌ലാബും സ്ഥാപിച്ചു. രാജ്യത്തെ ആറാമത്തെ യോഗ്യതയുള്ള കാർഡിയോളജിസ്റ്റായ പ്രൊഫ. ദാസ് നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുകയും കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സോളോ ആർട്ട് എക്സിബിഷനുകൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടതിനാൽ വൈദ്യശാസ്ത്രത്തിനുമപ്പുറം കടന്നു പോകുന്നു പ്രൊഫ. ദാസിൻ്റെ പ്രശസ്‌തി. ഒഡീഷ ലളിത കലാ അക്കാദമി അവാർഡ്, മെഡിക്കൽ സയൻസസിലെ മികവിനുള്ള പ്രൊഫ. പി.കെ. പരിജ അവാർഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കി. കലയെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെ ക്രെഡിറ്റിൽ ഉണ്ട് - ദി മ്യൂസ് ഓഫ് ഹാർട്ട്, ദി ഡയലോഗ്: ഹാർട്ട് ടു ഹാർട്ട് എന്നിവയാണ് അത്. ഒഡിയ, ഇംഗ്ലീഷ് ഭാഷകളിലുള്ള രണ്ട് കവിതാ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1960-62 കാലഘട്ടത്തിൽ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ പ്രൊഫ. ദാസ് ജോലി ചെയ്തിട്ടുണ്ട്. 1966-68 കാലഘട്ടത്തിൽ വെല്ലൂരിലെ സി.എം.സി ഹോസ്പിറ്റലിൽ ആയിരുന്ന അദ്ദേഹം കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് എഡിൻബർഗ്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യ, ഇന്ത്യൻ കോളേജ് ഓഫ് ഫിസിഷ്യൻസ്, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, സി.എസ്.ഐ എന്നിവിടങ്ങളിൽ സഹപ്രവർത്തകനുമായിരുന്നു. സാമൂഹിക പ്രവർത്തകയായ ഗായത്രി ദാസാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ. ഡോ. ദേബബ്രത് ദാസ് ഇവരുടെ മകനും. ഡോ. ദാസിൻ്റെ നിര്യാണത്തിൽ മെഡിക്കൽ സയൻസ് രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഖാൻനഗർ ശ്‌മശാനത്തിൽ അദ്ദേഹത്തിൻ്റെ സംസ്ക്കാരം നടത്തി.
ഹൈദരാബാദ്: ഹൈദരാബാദിലെ കിംസ് കഡിൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും നവജാത ശിശുവിന്റെ പുരോഗതി ബധിരരും മൂകരുമായ മാതാപിതാക്കളുമായി പങ്കിടാൻ വേണ്ടി ആംഗ്യഭാഷ പഠിച്ചു.
മുംബൈ: മെഡിക്കൽ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മുംബൈയിലെ ഡോക്ടറുടെ ആത്മഹത്യ. മുംബൈ സെവ്രിയിലെ ടി ബി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന റെസിഡൻറ് ഡോക്ടറായ ഡോ. ആദിനാഥ് പാട്ടീൽ (24) ആണ് ആത്മഹത്യ ചെയ്തത്.
മുംബൈ: ഡോക്ടർക്ക് 500 രൂപയുടെ വ്യാജ നോട്ട് നൽകി ഒരു രോഗി കബളിപ്പിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് ഇടയായി. മുംബൈയിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് സർജനായ ഡോ.മനൻ വോറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തൻറെ ഇൻസ്റ്റാഗ്രാം ത്രെഡ് അക്കൗണ്ട് വഴി ആണ് ഡോ.മനൻ ഈ വിവരം പങ്കു വെച്ചത്. "അടുത്തിടെ എന്നെ കാണാൻ വന്ന ഒരു രോഗി പേയ്മെന്റ് നടത്തിയത് ഈ നോട്ട് വെച്ചാണ്.
Three Doctors Charged with Medical Negligence in Bhiwandi
New Delhi: According to the Delhi All India Institute Of Medical Sciences (AIIMS), there has been a notable rise in poor eyesight among children over the past decade.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.