കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു പ്രൊഫ.ദാസ്. 1933 ഓഗസ്റ്റ് 5-ന് ജനിച്ച അദ്ദേഹം 1956-ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നിന്നും ബിരുദം നേടി. ശേഷം 1962-ൽ ഇദ്ദേഹത്തിന് ഇതേ സ്ഥാപനത്തിൽ തന്നെ ജോലി ലഭിച്ചു. കാർഡിയോളജി വിഭാഗത്തിലെ ആദ്യത്തെ പ്രൊഫസറായിരുന്നു അദ്ദേഹം. ഒന്നിലധികം മെഡിക്കൽ സൊസൈറ്റികളുടെ വിശിഷ്ട സഹപ്രവർത്തകനായ അദ്ദേഹം ഒഡീഷയിൽ കാർഡിയോളജിക്ക് തുടക്കമിടുകയും "ഹൃദയശാസ്ത്രത്തിന്റെ പിതാവ്" എന്നറിയപ്പെടും ചെയ്‌തു. അദ്ദേഹം ആദ്യത്തെ 2D എക്കോ കളർ ഡോപ്ലറും കാത്‌ലാബും സ്ഥാപിച്ചു. രാജ്യത്തെ ആറാമത്തെ യോഗ്യതയുള്ള കാർഡിയോളജിസ്റ്റായ പ്രൊഫ. ദാസ് നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ രചിക്കുകയും കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സോളോ ആർട്ട് എക്സിബിഷനുകൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടതിനാൽ വൈദ്യശാസ്ത്രത്തിനുമപ്പുറം കടന്നു പോകുന്നു പ്രൊഫ. ദാസിൻ്റെ പ്രശസ്‌തി. ഒഡീഷ ലളിത കലാ അക്കാദമി അവാർഡ്, മെഡിക്കൽ സയൻസസിലെ മികവിനുള്ള പ്രൊഫ. പി.കെ. പരിജ അവാർഡ് എന്നിവ അദ്ദേഹം കരസ്ഥമാക്കി. കലയെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെ ക്രെഡിറ്റിൽ ഉണ്ട് - ദി മ്യൂസ് ഓഫ് ഹാർട്ട്, ദി ഡയലോഗ്: ഹാർട്ട് ടു ഹാർട്ട് എന്നിവയാണ് അത്. ഒഡിയ, ഇംഗ്ലീഷ് ഭാഷകളിലുള്ള രണ്ട് കവിതാ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1960-62 കാലഘട്ടത്തിൽ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ പ്രൊഫ. ദാസ് ജോലി ചെയ്തിട്ടുണ്ട്. 1966-68 കാലഘട്ടത്തിൽ വെല്ലൂരിലെ സി.എം.സി ഹോസ്പിറ്റലിൽ ആയിരുന്ന അദ്ദേഹം കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടി. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് എഡിൻബർഗ്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യ, ഇന്ത്യൻ കോളേജ് ഓഫ് ഫിസിഷ്യൻസ്, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, സി.എസ്.ഐ എന്നിവിടങ്ങളിൽ സഹപ്രവർത്തകനുമായിരുന്നു. സാമൂഹിക പ്രവർത്തകയായ ഗായത്രി ദാസാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ. ഡോ. ദേബബ്രത് ദാസ് ഇവരുടെ മകനും. ഡോ. ദാസിൻ്റെ നിര്യാണത്തിൽ മെഡിക്കൽ സയൻസ് രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഖാൻനഗർ ശ്‌മശാനത്തിൽ അദ്ദേഹത്തിൻ്റെ സംസ്ക്കാരം നടത്തി.
ചണ്ഡീഗഡ്: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) സംഘടിപ്പിച്ച ക്യാമ്പിൽ ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 360-ലധികം സന്നദ്ധപ്രവർത്തകർ രക്തം ദാനം ചെയ്തു.
മംഗളൂരു: മംഗലാപുരത്തെ സോമേശ്വർ ബീച്ചിൽ യുവ ഡോക്ടർ (30) മുങ്ങി മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം സോമേശ്വറിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും പോലീസിന് ലഭിച്ചു. മംഗലാപുരത്തെ എ.ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഷീക് ഗൗഡ ആണ് മരണപ്പെട്ടത്.
New Delhi: AIIMS Delhi revealed on Wednesday its plans to expand the implementation of the AIIMS Smart Card from a pilot phase in specific departments to a comprehensive rollout across all sections by March 31, allowing for diverse payment functionalities.
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
A doctor from Pune was refused a super speciality medical seat at LH Hiranandani Hospital in Powai after it was discovered that the hospital had already admitted another candidate in the previous admission round for the same spot.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.