ഡൽഹി: റെസിഡൻഷ്യൽ കാമ്പസുകളിൽ ഇനി മുതൽ മുഴുവൻ സമയവും ഇലക്ട്രിക് സ്റ്റാഫ് കാറുകൾ ലഭ്യമാക്കുമെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). രോഗി പരിചരണം വളരെ വേഗത്തിലും എളുപ്പത്തിലും നടത്താൻ വേണ്ടിയാണ് ഈ 24 X 7 ഇലക്ട്രിക് സ്റ്റാഫ് കാറുകളുടെ സേവനം ഉപയോഗിക്കുന്നത്. എയിംസ് ഡൽഹി ഡയറക്ടറായ ഡോ. എം. ശ്രീനിവാസ് ആശുപത്രി ജീവനക്കാരുടെ ആവശ്യങ്ങളും ആശങ്കകളും അറിയാൻ വേണ്ടി നിരന്തരം ജീവനക്കാരുമായി ചർച്ചകൾ നടത്താറുണ്ടായിരുന്നു. ആയുർ വിജ്ഞാന് നഗർ, കിദ്വായ് നഗർ, ഏഷ്യാഡ് വില്ലേജ്, അൻസാരി നഗർ വെസ്റ്റ് എന്നിവിടങ്ങളിൽ താമസിക്കുന്ന ക്ലിനിക്കൽ ടീം അംഗങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ഈ ചർച്ചകളിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ക്ലിനിക്കൽ ടീം അംഗങ്ങൾക്ക് അടിയന്തിര രോഗി പരിചരണ ചുമതലകൾക്കായി പ്രധാന കാമ്പസിലേക്ക് എല്ലായ്‌പ്പോഴും കൃത്യമായി എത്താൻ സാധിക്കുന്നില്ല. മികച്ച ഗതാഗതം ലഭിക്കാത്തതാണ് ഇതിൻ്റെ പ്രധാനപ്പെട്ട കാരണം. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് എയിംസ് അധികൃതർ ഇലക്ട്രിക്ക് സ്റ്റാഫ് കാറുകൾ മുഴുവൻ സമയവും ലഭ്യമാക്കാൻ തീരുമാനിച്ചത്. "ആയുർ വിജ്ഞാൻ നഗർ, കിദ്വായ് നഗർ, ഏഷ്യാഡ് വില്ലേജ്, അൻസാരി നഗർ വെസ്റ്റ് എന്നീ റെസിഡൻഷ്യൽ കാമ്പസുകളിൽ 24×7 നിരക്കിൽ ഇലക്‌ട്രിക് സ്റ്റാഫ് കാറുകൾ ഇനി മുതൽ ലഭ്യമാക്കുന്ന കാര്യം വളരെ സന്തോഷത്തോട് കൂടി ഞങ്ങൾ അറിയിക്കുന്നു." ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന ഉത്തർ പ്രദേശിൽ ഉള്ള എല്ലാ ഡോക്ടർമാരും അവരുടെ ജോലി സ്ഥലങ്ങളിൽ രാത്രിയിലും തുടരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഡോക്ടർമാരുടെ രാത്രി ഷിഫ്റ്റ് അവരുടെ നിയുക്ത സ്ഥലങ്ങളിൽ നിരീക്ഷിക്കുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. "ജനങ്ങളുടെ ആരോഗ്യം സർക്കാരിൻറെ മുൻഗണനയാണ്.
റായ് ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ഡോക്ടർ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്‌തു.
Originating from modest roots in Andhra Pradesh, India, Dr. Sajja's journey epitomizes perseverance and commitment.
The FIR states that a professor at a government medical university in Uttar Pradesh was ensnared in a 'digital arrest' scam, resulting in a loss of Rs 40 lakh. According to her statement, she received a call on March 11 from Maharashtra, where the caller alleged that a phone number associated with her ID had been engaged in illegal activities, such as text message scams and money laundering.
രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.