
പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു. അത്യാഹിത വിഭാഗത്തിലെ തൻ്റെ ക്യാബിനിലേക്ക് ബി.ജെ.പി എം.എൽ.എ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സദർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. കുമാർ ഷാനു പറഞ്ഞു. ഡോക്ടറും എം.എൽ.എ-യും തമ്മിലുള്ള വാക്കു തർക്കത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറലായിരുന്നു. "അത്യാഹിത വിഭാഗത്തിൽ ഒരു ന്യൂറോ കേസ് വന്നു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഞാൻ അത് ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. രോഗിയുടെ ബന്ധുക്കൾ എം.എൽ.എയോട് സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അത് ഞാൻ നിരസിച്ചു. അപ്പോൾ അവർ എൻ്റെ പേര് ചോദിച്ചു. എൻ്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ എൻ്റെ ജോലിയാണ് ചെയ്‌തത്." ഷാനു അവകാശപ്പെട്ടു. ഏതാനും മിനിറ്റുകൾക്ക് ശേഷം എം.എൽ.എ പ്രണവ് കുമാറും അദ്ദേഹത്തിൻ്റെ രണ്ട് ബോഡിഗാർഡുകളും ആശുപത്രിയിലെത്തി അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ചുകയറി. ശേഷം അവർ എൻ്റെ കഴുത്തിൽ ബലമായി പിടിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ട്. ഞാൻ ഡ്യൂട്ടിയിലായിരുന്നു. സംഭവത്തിന് ശേഷം ഞാൻ ഭയന്നുപോയി. എന്താണ് ഞാൻ ചെയ്‌ത തെറ്റ്? ന്യൂറോ രോഗികളെ ചികിത്സിക്കാൻ മരുന്നില്ല. അതിനാൽ ഞാൻ രോഗിയെ മറ്റൊരു ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. അത്തരം ഭയാനകമായ സാഹചര്യങ്ങളിൽ എനിക്ക് ജോലി ചെയ്യാൻ കഴിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങളൊക്കെ എം.എൽ.എ പ്രണവ് കുമാർ നിരസിച്ചു. "ഒരു രോഗിയെക്കുറിച്ച് സംസാരിക്കാനും ഡോക്ടറുടെ നിർദേശങ്ങൾ അറിയാനും വേണ്ടിയാണ് ഞാൻ ഡോ. ഷാനുവിനെ കണ്ടത്. പക്ഷേ അദ്ദേഹം എന്നോട് സംസാരിക്കാൻ വിസമ്മതിച്ചു. എന്നോടും രോഗിയോടും ഡോക്ടർ മോശമായാണ് പെരുമാറിയത്. ഞാൻ അദ്ദേഹത്തിൻ്റെ കഴുത്തിൽ പിടിച്ചില്ല. അദ്ദേഹം തൻ്റെ ടേബിളിൽ അടിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്‌തത്." എം.എൽ.എ പറഞ്ഞു
Delhi Reports 23 COVID-19 Cases; Health Minister Urges Calm
നാഗ്പ്പൂർ(മഹാരാഷ്ട്ര): രാജ്യത്തെ ഡോക്ടർമാർക്ക് ലോകമെമ്പാടും ആദരവ് ലഭിക്കുന്നുണ്ടെന്നും യു.കെയിലെയും യു.എസിലെയും മികച്ച 10 ഡോക്ടർമാരിൽ ആറ് പേരും ഇന്ത്യൻ വംശജരാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കാരി പറഞ്ഞു.
AIIMS Raipur Removes Pushpin from 13‑Year‑Old’s Lung, Prevents Major Complications
Mumbai: The Maharashtra Medical Council (MMC) and the National Medical Commission (NMC) have joined forces to equip doctors with crucial skills and expertise in managing medico-legal issues effectively.
ഭുബനേശ്വർ (ഒഡീഷ): ഡിസംബർ 9 ന് കൊൽക്കത്തയിൽ വെച്ച് നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ, 2023-2024 വർഷത്തേക്കുള്ള കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എസ്.ഐ) പ്രസിഡന്റായി ഡോ.പി.സി. രാത്ത് ചുമതലയേറ്റു. .
We have various options to advertise with us including Events, Advertorials, Banners, Mailers, etc.