ഇന്ത്യയിൽ അമിതവണ്ണം വലിയ പ്രശ്നമായി മാറുമെന്ന് പുതിയ ലാൻസറ്റ് പഠനം . 2050 ആകുമ്പോൾ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും അമിത വണ്ണം ഉള്ളവരായിരിക്കും എന്നാണ് ലാൻസറ്റ് പഠനം പറയുന്നത്. അതായത് 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയിൽ 44.9% ത്തോളം അമിതവണ്ണം ഉള്ളവരാകും. മനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യങ്ങളും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്തതും ഈ അമിത വണ്ണത്തിന് പ്രധാനപ്പെട്ട കാരണമാകും.
ഇതോടൊപ്പം തന്നെ മാറിവരുന്ന കാലത്തിന്റെ ഭക്ഷണമായ ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നതും വ്യായാമം കുറയുന്നതും അമിതവണ്ണത്തിലേക്ക് നയിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്ക് പരിശോധിച്ചാൽ പോലും ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നതും വ്യായാമത്തിൽ ഉണ്ടായ കുറവും ഇന്ത്യയിൽ അമിതവണ്ണം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കണക്കുകളും ഇപ്പോൾ വന്നിരിക്കുന്ന ലാൻഡ്സറ്റ് റിപ്പോർട്ടും ചേർത്തുവെക്കുമ്പോൾ 2050 ഓടെ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ വ്യക്തമാണ്.
ഇപ്പോഴുള്ള നിലയിൽ പോയിക്കഴിഞ്ഞാൽ ലോകത്ത് ആകമാനം ആരോഗ്യപ്രശ്നങ്ങൾ കൂടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കണക്കുകൾ പ്രകാരമാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഇന്ത്യയുടെ ജനസംഖ്യയിൽ 50 ശതമാനത്തിനു മുകളിലാളുകൾ അമിതവണ്ണം ഉള്ളവരായി മാറും. ഇന്നത്തെ കണക്കുപ്രകാരം ഇന്ത്യയുടെ ജനസംഖ്യയിൽ 43.4% ആണ് അമിതവണ്ണം ഉള്ളവർ. ഈ കണക്ക് കുത്തനെ കൂടും. കണക്ക് പ്രകാരമാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ 2050 ഓടെ ഇന്ത്യ അമിതവണ്ണം ഉള്ള ആളുകളുടെ കാര്യത്തിൽ ലോകത്ത് തന്നെ രണ്ടാമത് എത്തും.
പുരുഷന്മാരുടെ കണക്കിൽ 57.4% ആളുകളും സ്ത്രീകളുടെ കാര്യത്തിൽ 46.7 ശതമാനം ആളുകളും അമിതവണ്ണം ഉള്ളവരായി മാറാനാണ് സാധ്യത എന്നും പഠനം പറയുന്നു. അമിതവണ്ണം എന്ന വിപത്തിൽ നിന്നും രാജ്യത്തിനെ രക്ഷിക്കണമെങ്കിൽ സർക്കാർ ഇപ്പോഴേ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കൃത്യമായ രീതിയിൽ ഒരു ഭക്ഷണ സമ്പ്രദായവും ജീവിതശൈലിയും ഓരോ മനുഷ്യരും സ്വീകരിച്ചില്ലെങ്കിൽ അമിതവണ്ണം എന്ന വിപത്തിലേക്കാണ് നാടിന്റെ പോക്ക് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴേ ഇതിന് തടയിടാൻ സാധിച്ചില്ലെങ്കിൽ ഭയാനകമാം വിധം രാജ്യം 2050 ആകുമ്പോഴേക്കും മാറും.
തിരുപ്പതി (ആന്ധ്ര പ്രദേശ്): അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ നൽകുന്ന യംഗ് സർജൻ ഓഫ് ഇന്ത്യ പുരസ്‌കാരം ശ്രീനിവാസ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഓങ്കോളജി സ്പെഷ്യലിസ്റ്റും ഒ.എസ്.ഡിയുമായ ഡോ.എം ജയചന്ദ്ര റെഡ്ഡി കരസ്ഥമാക്കി.
ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രമുഖ സെൻട്രൽ ടെർഷ്യറി കെയർ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 68 വർഷത്തെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു.
ബംഗളൂരു: 50 ഡാവിഞ്ചി റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരുവിലെ സ്പർശ് ഹോസ്‌പിറ്റൽ.
The Indian Medical Association (IMA) has announced a 24-hour nationwide withdrawal of non-emergency medical services, starting at 6 a.m. on August 17, 2024.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.