എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്‌മൽ (28) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ നാട്ടുകാരും ഫയർ ഫോർസും ചേർന്ന് രക്ഷിച്ചു.
ഡോ. ഖാസിക്, എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ തമന്ന, നഴ്‌സ് ആയ ജിസ്മോൻ എന്നിവരാണ് മരണപ്പെട്ട ഡോക്ടർമാരുടെ കൂടെ കാറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച്ച അർധരാത്രി 12.30-നായിരുന്നു സംഭവം നടന്നത്. ഡോ. അദ്വൈതിൻ്റെ ബർത്ത്‌ഡേ പാർട്ടി ആഘോഷിച്ചതിന് ശേഷം ഇവർ എല്ലാവരും കാറിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ കാറോടിച്ചത്. എന്നാൽ ഗൂഗിൾ മാപ്പ് തെറ്റായ വഴിയാണ് കാണിക്കുന്നത് എന്ന് ഇവരാരും തിരിച്ചറിഞ്ഞില്ല. ഒപ്പം കനത്ത മഴയും, വെളിച്ചക്കുറവും, റോഡിൽ നിറയെ വെള്ളക്കെട്ടുകളും ആയതിനാൽ മുൻപോട്ടുള്ള ഇവരുടെ യാത്ര ഏറെ ദുഷ്‌കരമായിരുന്നു. അങ്ങനെയിരിക്കെ റോഡിലുള്ള ഒരു വെള്ളക്കെട്ടാണെന്ന് തെറ്റിദ്ധരിച്ച് ഇവർ കാർ ഓടിച്ചു കൊണ്ടുപോയത് തെക്കേത്തുരുത്ത് പുഴയിലേക്കായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിലും ഫയർ ഫോർസിലും വിവരമറിയിച്ചു. ശേഷം നാട്ടുകാരും ഫയർഫോർസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. എന്നാൽ ഡോ. അദ്വൈതും, ഡോ. അജ്‌മലും മരണപ്പെട്ടു. ബാക്കി മൂന്നു പേരെയും നാട്ടുകാരും ഫയർ ഫോർസും ചേർന്ന് രക്ഷിച്ചു. ഇവർ മൂന്ന് പേരുടെയും നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഡോ. അദ്വൈതും, ഡോ. അജ്‌മലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. സംഭവവും ആയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്
The government has stated that a thorough investigation was conducted into the murder of Dr. Vandana Das, and the Chief Minister declared in the assembly that no further inquiry is necessary.
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.
ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.
AIIMS Surgeons Remove Extra Limbs from Teen in Rare Procedure
We have various options to advertise with us including Events, Advertorials, Banners, Mailers, etc.