തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയായ ശഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒപ്പം റുവൈസിന്റെ സസ്പെന്ഷൻ പിൻവലിക്കുന്ന കാര്യം ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചതിനു ശേഷം അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ജാമ്യ ഹർജി പരിഗണിച്ചപ്പോൾ റുവൈസിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും തനിക്ക് പഠനം പൂർത്തിയാക്കണമെന്നും കോടതിയുടെ എന്ത് വ്യവസ്ഥ വേണമെങ്കിലും താൻ അംഗീകരിക്കാമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും റുവൈസ് കോടതിയോട് പറഞ്ഞു. ശഹ്‌നയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും രണ്ടു കാര്യങ്ങൾ ആണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. ശഹ്‌നയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് നന്നായി അറിയാമായിരുന്നു. ശഹ്‌നയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം വന്നപ്പോൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ദിവസം ശഹ്‌ന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനും തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. തുടർന്ന്, ഹൈക്കോടതി ഉപാധികളോടെ റുവൈസിന് ജാമ്യം അനുവദിക്കുകയായിരുന്നു. ശരിക്കും പഠനത്തിന് ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനമെന്നും എന്നാൽ വിവാഹം പെട്ടെന്ന് തന്നെ വേണമെന്ന് ശഹ്‌നയാണ് പറഞ്ഞതെന്നും അത് പറ്റില്ല എന്ന് താൻ പറഞ്ഞതായും റുവൈസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. ശഹ്‌നയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് വന്നിരിക്കുന്നതെന്നും റുവൈസിന്റെ ജാമ്യ ഹർജിയിൽ പറയുന്നു. പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് പോലീസ് റുവൈസിനോട് തീർത്തതെന്നും റുവൈസിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Tirur: The rapid response team formed as a result of the Thanur boat accident has officially started their operations. The Tirur IMA section formed a 50 member rapid response team in connection with the Thanur boat disaster. The team conducted a preliminary meeting and the meeting was held at the conference hall of the Taluk Hospital. Tirur Municipal chairman K.P Muammed Kutty was the chairman in the meeting and the North Zone vice president Dr. A.I Kamarudheen performed the official inauguration of the team’s operations.
തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.