ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്. സർക്കാർ മേഖലയിൽ, നോൺ-സർജിക്കൽ ഇംപ്ലാന്റേഷന് വിധേയമായ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ എട്ടു വയസ്സുകാരി. കഴിഞ്ഞ ഒരു വർഷത്തിനിടെ ആർമി ഹോസ്പിറ്റൽ (ആർ ആൻഡ് ആർ) ടീം ഇതുവരെ 13 പൾമണറി വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി നടത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ വിജയകരമായി ചെയ്‌ത രാജ്യത്തെ രണ്ടു സർക്കാർ ആശുപത്രികളിൽ ആർമി ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തു. ട്രാൻസ്‌ക്കത്തീറ്റർ ഇമ്പ്ലാൻറ്റേഷൻ ഓഫ് കാർഡിയാക് വാൽവ് എന്ന ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വർഷം ഒക്ടോബർ 7-നായിരുന്നു ആർമി ഹോസ്പിറ്റലിൽ ചെയ്‌ത് തുടങ്ങിയത്. അത് വരെ കാർഡിയാക് വാൽവ് മാറ്റി സ്ഥാപിക്കാൻ വേണ്ടി ചെയ്‌തിരുന്നത് ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി ആയിരുന്നു. ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി അങ്ങേയറ്റം വേദനാജനകവും ബുദ്ധിമുട്ടേറിയതും അപകടസാധ്യത കൂടിയതുമാണ്. ഒപ്പം നീണ്ട ആശുപത്രി വാസവും ഈ സർജറി കഴിഞ്ഞവർക്ക് ആവശ്യമായി വരും. എന്നാൽ, ഈ നോൺ-സർജിക്കൽ നടപടിക്രമത്തിലൂടെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ പറ്റും. അതും കാര്യമായ മുറിവുകളോ പാടുകളോ ഒന്നും തന്നെ ഇല്ലാതെ. "രാജ്യത്തെ സായുധ സേനയിലും സർക്കാർ മേഖലയിലും ട്രാൻസ്‌ക്കത്തീറ്റർ ഇമ്പ്ലാൻറ്റേഷൻ ഓഫ് കാർഡിയാക് വാൽവ് ഒരു ഗെയിം ചേഞ്ചർ ആയി മാറിയിരിക്കുകയാണ്. കൂടാതെ വാൽവ് മാറ്റിസ്ഥാപിക്കൽ ആവശ്യമായ നിരവധി കുട്ടികൾക്ക് പുതിയ ഒരു ജീവിതവും ഇതിലൂടെ നൽകാൻ സാധിച്ചു." ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികളിൽ വിപുലമായ ഹൃദ്രോഗ പരിചരണം നൽകുന്നതിനുള്ള ഒരു മികച്ച അവസരമാണിത്. "ഇത് ആർമി ഹോസ്പിറ്റലിന് മാത്രമല്ല, രാജ്യത്തെ മറ്റ് സർക്കാർ ആശുപത്രികൾക്കും ഒരു പുതിയ യുഗം കൊണ്ടുവരുന്നു. അവരെ പുതിയ ഉയർന്ന പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ട് പോകാൻ സഹായിക്കുകയും ചെയ്യുന്നു." അവർ കൂട്ടിച്ചേർത്തു.
ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
Navi Mumbai: In the latest incident on the recently built Atal Setu, a doctor residing in Parel allegedly attempted suicide by jumping off the sea bridge, located approximately 14km from Mumbai, on Monday afternoon.
പൂനെ: ഒരു വലിയ റോഡപകടത്തിൽ പെട്ട 30 വയസ്സുള്ള പുരുഷനെ ബാനറിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
Patient in 'coma' Alleges Excessive Charges at Ratlam Hospital
We have various options to advertise with us including Events, Advertorials, Banners, Mailers, etc.