മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തിലും ഭീഷണി എതിരെ കൃത്യമായ നടപടി വേണമെന്ന ആവശ്യവുമായി കെ ജി എം ഒ എ രംഗത്തെത്തി. ജനുവരി 8 നാണ് സംഭവങ്ങളുടെ തുടക്കം. വനിതാ ഡോക്ടർക്ക് നേരെ നടന്ന അതിക്രമത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തലും എതിരെ കൊടുത്തത് ചോദ്യം ചെയ്താണ് രാഷ്ട്രീയക്കാർ രംഗത്തെത്തിയത്. പരാതി പിൻവലിക്കാത്തത് കടുത്ത പ്രതിഷേധ പരിപാടികൾ രാഷ്ട്രീയ നേതാക്കൾ സംഘടിപ്പിച്ചു.
ഇത്തരത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജനുവരി 16ന് നടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പങ്കെടുക്കുകയും ആശുപത്രി ഗേറ്റിനു വെളിയിൽ ഡോക്ടർമാർ ഇറങ്ങുകയാണെങ്കിൽ കയ്യേറ്റം ചെയ്യും എന്നുള്ള രീതിയിൽ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. ഇത്തരത്തിൽ കയ്യേറ്റം ചെയ്ത് കേസുണ്ടായാൽ ജയിലിൽ പോകാൻ മടിക്കുകയില്ല എന്നും അദ്ദേഹം പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. ഈ പ്രതികരണത്തിനെതിരെ കൃത്യമായ നടപടിയെടുക്കണമെന്ന് ആവശ്യവുമായാണ് ഇപ്പോൾ കെ ജി എം ഒ എ രംഗത്ത് എത്തിയിരിക്കുന്നത്.
യുഎഇ റസാക്ക് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇപ്പോൾ പ്രദേശത്തുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആയിരിക്കുന്ന സാഹചര്യമാണ്. ഈ വിവാദം കനക്കുന്നതിനിടയിൽ ചിലയാളുകൾ ഡോക്ടർമാർക്ക് എതിരെ വധഭീഷണി ഉൾപ്പെടെ മുഴക്കിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ബൗദ്ധിക സാഹചര്യമുൾപ്പെടെ വളരെ മോശമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ വിവിധ ഡോക്ടർമാർ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ജോലിചെയ്യുന്ന സാഹചര്യത്തിൽ ഭീഷണി നേരിടേണ്ടി വരുന്നത് വളരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവം കൃത്യമായി പരിശോധിച്ചു വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണം എന്നാണ് കെജിഎംഒഎയുടെ ആവശ്യം. കൊലവിളി പ്രസംഗം നടത്തിയ ആളുകൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണം എന്നും ആശുപത്രി സംരക്ഷണ നിയമം കൃത്യമായി പാലിക്കപ്പെടണം എന്നും കെജിഎംഒ യെ സർക്കാറിനോട് ആവശ്യപ്പെടുന്നു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധം പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച് മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്ടീസ് ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്‌തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറായി വിഭ ഉഷ രാധാകൃഷ്ണൻ (26) മാറി. പാലക്കാട് സ്വദേശിനിയായ വിഭ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു.
The state government in the High Court said that there is no need for a CBI probe in Dr. Vandana Das murder case. The crime branch completed the investigation in the case and issued a charge sheet.
സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.