മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തിലും ഭീഷണി എതിരെ കൃത്യമായ നടപടി വേണമെന്ന ആവശ്യവുമായി കെ ജി എം ഒ എ രംഗത്തെത്തി. ജനുവരി 8 നാണ് സംഭവങ്ങളുടെ തുടക്കം. വനിതാ ഡോക്ടർക്ക് നേരെ നടന്ന അതിക്രമത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തലും എതിരെ കൊടുത്തത് ചോദ്യം ചെയ്താണ് രാഷ്ട്രീയക്കാർ രംഗത്തെത്തിയത്. പരാതി പിൻവലിക്കാത്തത് കടുത്ത പ്രതിഷേധ പരിപാടികൾ രാഷ്ട്രീയ നേതാക്കൾ സംഘടിപ്പിച്ചു.
ഇത്തരത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ജനുവരി 16ന് നടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പങ്കെടുക്കുകയും ആശുപത്രി ഗേറ്റിനു വെളിയിൽ ഡോക്ടർമാർ ഇറങ്ങുകയാണെങ്കിൽ കയ്യേറ്റം ചെയ്യും എന്നുള്ള രീതിയിൽ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. ഇത്തരത്തിൽ കയ്യേറ്റം ചെയ്ത് കേസുണ്ടായാൽ ജയിലിൽ പോകാൻ മടിക്കുകയില്ല എന്നും അദ്ദേഹം പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. ഈ പ്രതികരണത്തിനെതിരെ കൃത്യമായ നടപടിയെടുക്കണമെന്ന് ആവശ്യവുമായാണ് ഇപ്പോൾ കെ ജി എം ഒ എ രംഗത്ത് എത്തിയിരിക്കുന്നത്.
യുഎഇ റസാക്ക് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇപ്പോൾ പ്രദേശത്തുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആയിരിക്കുന്ന സാഹചര്യമാണ്. ഈ വിവാദം കനക്കുന്നതിനിടയിൽ ചിലയാളുകൾ ഡോക്ടർമാർക്ക് എതിരെ വധഭീഷണി ഉൾപ്പെടെ മുഴക്കിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ബൗദ്ധിക സാഹചര്യമുൾപ്പെടെ വളരെ മോശമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ വിവിധ ഡോക്ടർമാർ ജോലി ചെയ്യുന്നത്. ഇത്തരത്തിൽ ജോലിചെയ്യുന്ന സാഹചര്യത്തിൽ ഭീഷണി നേരിടേണ്ടി വരുന്നത് വളരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവം കൃത്യമായി പരിശോധിച്ചു വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണം എന്നാണ് കെജിഎംഒഎയുടെ ആവശ്യം. കൊലവിളി പ്രസംഗം നടത്തിയ ആളുകൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണം എന്നും ആശുപത്രി സംരക്ഷണ നിയമം കൃത്യമായി പാലിക്കപ്പെടണം എന്നും കെജിഎംഒ യെ സർക്കാറിനോട് ആവശ്യപ്പെടുന്നു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധം പലഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
Tirur: The rapid response team formed as a result of the Thanur boat accident has officially started their operations. The Tirur IMA section formed a 50 member rapid response team in connection with the Thanur boat disaster. The team conducted a preliminary meeting and the meeting was held at the conference hall of the Taluk Hospital. Tirur Municipal chairman K.P Muammed Kutty was the chairman in the meeting and the North Zone vice president Dr. A.I Kamarudheen performed the official inauguration of the team’s operations.
Pune Doctors Perform Rare Spine Surgery, Help 12-Year-Old Walk Again
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
Ernakulam: Two doctors died as their car plunged into a river in Ernakulam. The deceased are identified as Dr. Advaith (28), a Kollam native and Dr. Ajmal (28), a Kodungallur native.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.