തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു. കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (കെ.എം.പി.ജി.എ) സംസ്ഥാന കമ്മിറ്റി അംഗവും ഷഹാനയുടെ സുഹൃത്തുമായ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ വസതിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് സംബന്ധിച്ചുള്ള തീരുമാനമെടുക്കുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീധന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് ഷഹാന പറഞ്ഞതിനെത്തുടർന്ന് റൂവൈസ് വിവാഹാഭ്യർത്ഥനയിൽ നിന്ന് പിന്മാറിയതായി ഷഹാനയുടെ അമ്മയും സഹോദരനും പോലീസിൽ മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അമിതമായി അനസ്തേഷ്യ സ്വയം കുത്തി വെച്ച് ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടതിനു പുറമേ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മരിച്ച ഡോക്ടറുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷഹാനയുടെ മരണത്തെത്തുടർന്ന് റുവൈസിനെ കെ.എം.പി.ജി.എ.യിൽ നിന്ന് അന്വേഷണ വിധേയമായി നീക്കം ചെയ്തു. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംഘടന അറിയിച്ചു. 150 പവൻ സ്വർണവും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യു കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. വിവാഹത്തിൽ നിന്നും റൂവൈസ് പിന്മാറിയതിന്റെ മനോവിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് ഷഹാനയുടെ കുടുംബം പറയുന്നത്.
കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച (25.03.2023) മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ.
Dr. EA Ruvais, facing charges of abetting the suicide of his girlfriend Dr. Shahana by purportedly making dowry demands, has been allowed by the Kerala High Court to resume his postgraduate medical course.
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ
We have various options to advertise with us including Events, Advertorials, Banners, Mailers, etc.