മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച രോഗിക്ക് പന്നിയിൽ നിന്ന് വൃക്ക വിജയകരമായി മാറ്റിവെച്ചതായി ന്യൂയോർക്ക് സിറ്റിയിലെ എൻവൈയു ലാങ്കോൺ ഹെൽത്ത് ബുധനാഴ്ച അറിയിച്ചു. ഭാവിയിൽ കൂടുതൽ മൃഗ-മനുഷ്യ ട്രാൻസ്പ്ലാൻറുകളിലേക്ക് ഇത് നയിച്ചേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ന്യൂറോളജിക്കൽ മാനദണ്ഡങ്ങളാൽ മരിച്ചതായി പ്രഖ്യാപിച്ച ഒരു വ്യക്തിയിൽ ആണ് ഡോക്ടർമാർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ട്രാൻസ്‌പ്ലാന്റ് ചെയ്തത്. ഈ ശസ്ത്രക്രിയ കഴിഞ്ഞു 32 ദിവസം കഴിഞ്ഞും ഈ കിഡ്നി നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് എൻവൈയു ലാങ്കോൺ ഹെൽത്ത് വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 14-ന് എൻവൈയു ലാങ്കോൺ ട്രാൻസ്‌പ്ലാന്റ് ഇന്സ്ടിട്യൂട്ടിലെ ഡയറക്ടറായ ഡോ.മോണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു സർജറി നടന്നത്. ഒരു മാസം വൃക്ക നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും രണ്ടു മാസത്തേക്ക് കൂടി രോഗിയെ നിരീക്ഷിക്കുമെന്നും ഈ വാർത്തയുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. "മനുഷ്യ വൃക്ക കൈകാര്യം ചെയ്യുന്ന എല്ലാ പ്രധാന ജോലികളും പന്നിയുടെ വൃക്ക ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. " പത്രസമ്മേളനത്തിൽ ഡോ.മോണ്ട്ഗോമറി പറഞ്ഞു. "തൈമസ് കൂടി ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ടുണ്ട്. വൃക്കയുടെ പുറം പാളിക്ക് താഴെ ആണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. വൃക്ക ഹ്യൂമൺ ഇമ്മ്യൂൺ സിസ്റ്റത്താൽ ആക്രമിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്." എൻവൈയു ലാങ്കോൺ ഹെൽത്തിലെ ട്രാൻസ്പ്ലാൻറ് സർജനായ ഡോ ആദം ഗ്രീസ്മെർ പത്രസമ്മേളനത്തിൽ പറഞ്ഞു. നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളെ തിരിച്ചറിയാൻ പഠിക്കുകയും നമ്മുടെ ശരീരത്തിന്റെ ഭാഗമല്ലാത്ത പ്രോട്ടീനുകളെ നിരസിക്കാൻ പഠിക്കുകയും ചെയ്യുന്ന നമ്മുടെ കഴുത്തിലെയും നെഞ്ചിലെയും ടിഷ്യുവാണ് തൈമസ് ഗ്രന്ഥി. അതിനാൽ, പന്നിയിൽ നിന്ന് തൈമസ് ട്രാൻസ്പ്ലാൻറ് ചെയ്യുന്നത് സ്വീകർത്താവിന്റെ ശരീരത്തിലെ പുതിയ വികസ്വര കോശങ്ങളെ പന്നിയുടെ ആന്റിജനുകൾ തങ്ങളുടേതാണെന്ന് തിരിച്ചറിയാൻ അനുവദിക്കുന്നു." അദ്ദേഹം വിശദീകരിച്ചു. 57-കാരനായ മൗറിസ് മില്ലറിലാണ് സർജറി ചെയ്തത്. മില്ലറുടെ സഹോദരിയായ മേരി മില്ലർ ഡഫ് അതീവ സന്തോഷവതിയാണ്. ഈ ചരിത്ര സർജറിയുടെ ഭാഗം ആകാൻ കഴിഞ്ഞതിൽ തനിക്കും തൻ്റെ സഹോദരനും അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു.
ജറുസലേം: മരണം ഏറെക്കുറെ ഉറപ്പിച്ച പന്ത്രണ്ട് വയസ്സുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഇസ്രായേലിലെ ഡോക്ടർമാർ. കഴിഞ്ഞ ജൂൺ മാസത്തിൽ ആയിരുന്നു സംഭവം നടന്നതെങ്കിലും ഈ വാർത്ത ഇപ്പോഴാണ് ഇസ്രായേലിൽ നിന്നും റിപ്പോർട്ട് ചെയ്തത്. പാലസ്തീൻകാരനായ സുലൈമാൻ ഹസ്സൻ എന്ന പന്ത്രണ്ട് വയസ്സുകാരനെയാണ് ഡോക്ടർമാർ ഏറെ പ്രയത്നിച്ച് ജീവതത്തിലേക്ക് തിരികെ കൊണ്ട് വന്നത്
UAE-Based Doctor Pledges ₹6 Crore for Air India Crash Victims
ലണ്ടൻ: 50,000 ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ), ശമ്പളത്തെ ചൊല്ലിയുള്ള ദീർഘകാല തർക്കത്തിൽ തങ്ങളുടെ അംഗങ്ങൾ ഡിസംബർ 20 മുതൽ മൂന്ന് ദിവസത്തേക്കും വീണ്ടും ജനുവരി 3 മുതൽ 9 വരെ ആറ് ദിവസത്തേക്കും സമരം നടത്തുമെന്ന് അറിയിച്ചു.
India is currently witnessing a surge in viral infections caused by H3N2, Covid-19 and swine flu.
ലണ്ടൻ: ഫ്ലൈറ്റിൽ വെച്ച് ൭൦ വയസ്സുകാരിയായ ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ. ആപ്പിൾ വാച്ചിൻ്റെ ബ്ലഡ് ഓക്സിജൻ മോണിറ്റർ ഫീച്ചറാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടറെ സഹായിച്ച പ്രധാനപ്പെട്ട ഘടകം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.