ശ്രീനഗർ: ശ്രീനഗറിലെ ലാൽ ഡെഡ് മറ്റേണിറ്റി ഹോസ്‌പിറ്റലിൽ വ്യാജ ഡോക്ടർ പിടിയിൽ. ഹോസ്പിറ്റലിലെ ലേബർ റൂമിൽ ഡോക്ടറെന്ന് അവകാശപ്പെടുന്ന ഒരാൾ രോഗികളെ മൂന്ന് ദിവസത്തേക്ക് പരിചരിക്കുകയായിരുന്നു. ഇത് ആശുപത്രിയുടെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. വ്യാജ ഡോക്ടർ എങ്ങനെയാണ് ആശുപത്രിയിൽ അനധികൃത പ്രവേശനം നടത്തിയതെന്ന് കണ്ടെത്താൻ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ജമ്മു കാശ്മീർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. വിഷയം അന്വേഷിച്ച് വരികയാണെന്നും സുരക്ഷാ ചുമതലക്കാരനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ലാൽ ഡെഡ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ മുസാഫർ ഷെർവാനി പറഞ്ഞു. "ഇയാളെ ആശുപത്രിയിലെ ലേബർ റൂമിലാണ് കണ്ടത്. ചീഫ് മെഡിക്കൽ ഓഫീസർ ഉൾപ്പടെയുള്ള പല ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇയാൾ രോഗികളെ പരിശോധിക്കുന്നത് കണ്ടിരുന്നു. സംശയം തോന്നിയതിനെത്തുടർന്ന് ഞങ്ങൾ ഇയാളെ ചോദ്യം ചെയ്‌തു. ഞങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് വരുന്ന പ്രതിദിന പട്ടിക പരിശോധിച്ചപ്പോൾ അതിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ശേഷം ഞങ്ങൾ ഇയാളുടെ രേഖകൾ ആവശ്യപ്പെട്ടു. അതും ഹാജരാക്കാൻ അയാൾക്ക് സാധിച്ചില്ല. പിന്നെ ഒട്ടും വൈകിയില്ല ഞങ്ങൾ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു." ഡോ. ഷെർവാനിയുടെ വാക്കുകൾ. "ഞങ്ങൾ സുരക്ഷാ ചുമതലക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. ഡോക്ടറാണെങ്കിൽപ്പോലും ദിവസേനയുള്ള പട്ടികയിൽ ഇല്ലെങ്കിൽ വാർഡിനുള്ളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഞങ്ങൾ അവർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യക്തി "മെന്റലി അൺഫിറ്റ്" ആവാം എന്നാണ് പോലീസ് പറഞ്ഞത്.
ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു.
The Uttar Pradesh Prosecution Department is devising a new system to tackle case backlogs in courts by enabling government officers, predominantly police personnel and doctors, to virtually record evidence for pending cases.
ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി.
ബംഗളൂരു: അപൂർവ്വമായ ഒരു കേസ് വിജയകരമായി ചികിൽസിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. നെഞ്ചിൽ വൃക്കയുള്ള രാഘവ് എന്ന 35-കാരനെയാണ് മികച്ച ചികിത്സയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. രോഗിക്ക് മുൻപ് കരളിന് പരിക്കേറ്റിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.