ജയ്‌പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്‌പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്‌ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്‌പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു. ഡോക്ടർ നിലവിൽ ഐ.സി.യുവിൽ ആണ്. ഉറക്ക ഗുളിക കഴിച്ചാണ് ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചത്. എസ്.എം.എസ് മെഡിക്കൽ കോളേജിൽ ന്യൂറോസർജറിയിൽ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയാണ് ഡോക്ടർ. മുംബൈ സ്വദേശിനിയായ ഡോക്ടർ, ജയ്‌പൂരിലുള്ള തൻ്റെ ഭർത്താവിൻ്റെ ഒരു ബന്ധു വീട്ടിൽ ആണ് താമസം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഉറക്കഗുളിക കഴിച്ചതിന് ശേഷം ഉറങ്ങിയ ഡോക്ടർ പിറ്റേ ദിവസം രാവിലെ ആയിട്ട് പോലും എഴുന്നേറ്റില്ല. സംശയം തോന്നിയ ബന്ധുക്കൾ ഡോക്ടറുടെ മുറിയിൽ കയറി പരിശോധിച്ചപ്പോൾ അവിടെ ബോധരഹിതയായി കെടക്കുന്ന ഡോക്ടറെയാണ് ഇവർക്ക് കാണാൻ സാധിച്ചത്. ഒപ്പം ഉറക്ക ഗുളികയുടെ പാക്കെറ്റുകൾ കൂടി അവിടെ നിന്ന് ലഭിച്ചതോടെ ബന്ധുക്കൾ ഡോക്ടറെ ഉടൻ തന്നെ എസ്.എം.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ശേഷം ഡോക്ടറെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവം നടന്നതിൻ്റെ തൊട്ട് മുൻപുള്ള ദിവസം പോലും ഡോക്ടർക്ക് യാതൊരു വിധത്തിലുള്ള കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവവും ആയി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Last Saturday, tragedy struck at Yanbacoochie Falls in Lamington National Park when Ujwala Vemuru, a recent medicine graduate and young Indian-Australian woman in her twenties, lost her life while trekking with friends.
ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന ഡോ. എസ്. വിഘ്‌നേശ് ആണ് ആക്രമണത്തിന് ഇരയായത്.
ന്യൂ ഡൽഹി: മറ്റ് രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്ത്യയിൽ എം.ബി.ബി.എസിന് തുല്യമായ യോഗ്യത നേടുന്നതിന് വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ ചേരുന്ന തീയതി മുതൽ 10 വർഷത്തിനുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) വ്യക്തമാക്കി.
ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത് മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്‌സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.