ബാംഗ്ലൂർ: ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റൽ ഇന്നലെ ബ്രെസ്റ്റ് കാൻസർ സേനാംഗങ്ങളെയും അവരെ പരിചരിക്കുന്നവരെയും ആദരിച്ചുകൊണ്ട് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസം ആചരിച്ചു. ഇതാദ്യമായാണ് ഒരു ആശുപത്രി ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസം ആചരിക്കുന്നത്. കാൻസർ ബാധിച്ചവരെ പ്രചോദിപ്പിക്കുന്നതിനായി രോഗനിർണയം മുതൽ രോഗം ഭേദമാകുന്നത് വരെയുള്ള യാത്ര വിശദീകരിക്കാനുള്ള ഒരു പ്ലാറ്റ്ഫോം അവർക്ക് നൽകുകയായിരുന്നു. ബ്രെസ്റ്റ് കാൻസർ ബാധിച്ചു ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ദിവസങ്ങളിലൂടെ കടന്നു പോയി ഏറെ ബുദ്ദിമുട്ടുകൾ അനുഭവിച്ച ബ്രെസ്റ്റ് കാൻസർ രോഗികളെ ഈ മോശം അവസ്ഥയിൽ നിന്നും രക്ഷിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നതിൽ അവരെ പരിചരിക്കുന്നവർക്ക് വലിയ പങ്ക് തന്നെ ഉണ്ട്. ഇത് ആഘോഷിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. കാൻസർ ബാധിച്ച തങ്ങളുടെ കുടുംബാങ്ങങ്ങളെ പരിചരിച്ച പലരും തങ്ങളുടെ അനുഭവവും വൈകാരിക പ്രക്ഷുബ്ധതയും പങ്കുവെച്ചു. പ്രത്യേകിച്ച് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സാ ഘട്ടത്തിലെ യാത്രയെക്കുറിച്ച് അവർ വിശദമായി തന്നെ സംസാരിച്ചു. “കാൻസർ രോഗികളുടെ കഷ്ടപ്പാടുകളും വെഷമങ്ങളും നമ്മൾ മനസ്സിലാക്കുമ്പോൾ, അവരെ പരിചരിക്കുന്നവരുടെ ബുദ്ദിമുട്ടുകൾ നമ്മൾ മനസ്സിലാക്കുന്നില്ല. അവരും ഈ സമയം ഒരുപാടു ശാരീരികവും മാനസികവുമായ പിരിമുറുക്കത്തിലൂടെയാകും കടന്നു പോകുന്നത്. ഇത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കാൻ സാധ്യതയുണ്ട്. പരിചരിക്കുന്നവർ മാതാപിതാക്കൾ, ഭാര്യമാർ, കുട്ടികൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, എന്തിന് അയൽക്കാർ പോലും ആകാം. ചികിത്സയുടെ ഘട്ടത്തിലും അതിനുശേഷവും രോഗിയുടെ ജീവിതത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു." മണിപ്പാൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി, ഹെമറ്റോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി, എച്ച്.ഒ.ടി ആൻഡ് കൺസൾട്ടണ്ടായ ഡോ. അമിത് റൗത്തൻ പറഞ്ഞു. ബ്രെസ്റ്റ് കാൻസറിനെ അതിജീവിച്ച പലരുടെയും വിജയഗാഥ ചടങ്ങിൽ പങ്കു വെക്കുകയുണ്ടായി. ഇത് ഈ രോഗം ബാധിച്ച് ഏറെ ബുദ്ദിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഒരു പ്രചോദനം ആകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാൻസർ യോദ്ധാക്കളെ ഈ അപകടകരമായ രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ അസാമാന്യമായ ശക്തിക്കും പ്രതിരോധത്തിനുമുള്ള പ്രശംസയുടെയും അഭിനന്ദനത്തിന്റെയും അടയാളമായി അവരെ കിരീടമണിയിച്ചു കൊണ്ട് ചടങ്ങു അവസാനിപ്പിച്ചു. ഈ സുപ്രധാന ദൗത്യത്തിൽ കൈകോർക്കുന്നതിലൂടെ, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് ബ്രെസ്റ്റ് കാൻസറിൽ നിന്ന് മുക്തവും ശോഭയുള്ളതും ആരോഗ്യകരവുമായ ഭാവി കൊണ്ടുവരിക എന്നതാണ് മണിപ്പാൽ ഹോസ്പിറ്റൽസിൻ്റെ ലക്ഷ്യം
ഉഡുപ്പി: ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. 31-കാരിയായ ഗർഭിണി ആയ ഒരു സ്ത്രീയിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പ്ലാസന്റ അക്രെറ്റ സ്പെക്ട്രം പ്രൊസീജ്യർ വിജയകരമായി ചെയ്തു.
Mumbai: Fortis Hospital Mulund has introduced the 'Movement Disorder & DBS Clinic,' a cutting-edge facility specializing in treating various movement disorders like Dystonia, Tremors, Hemifacial Spasm, and Ataxia. Dr. Gurneet Singh Sawhney, Senior Consultant-Neuro and Spine Surgery, along with Dr. Vishal Beri, Facility Director, inaugurated the unit in the presence of successfully treated patients.
സൂറത്ത് (ഗുജറാത്ത്): സൂറത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് പി.ജി ഡോക്ടർ (26) മരിച്ചു. സൂറത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ (ജി.എം.സി) പി.ജി വിദ്യാർത്ഥി ആയിരുന്ന രാജേന്ദ്ര രമണിയാണ് മരിച്ചത്.
Doctors Successfully Remove Wooden Piece from 12-Year-Old Boy's Chest
കോട്ട: വ്യാജ ഡോക്ടർ ഇൻജെക്ഷൻ വെച്ചതിനെ തുടർന്ന് രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ യുവാവ് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ മാത്രമാണ് ഇയാളുടെ ശരിക്കുമുള്ള യോഗ്യത.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.