മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു. സമരത്തിന്റെ സമയത്ത് റസിഡന്റ് ഡോക്ടർമാർ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ഹാജരാകില്ലെങ്കിലും എമർജൻസി കെയർ ഉൾപ്പെടെയുള്ള മറ്റെല്ലാ സേവനങ്ങളും തങ്ങളിൽ നിന്നും ലഭ്യമാകുമെന്ന് അവർ പറഞ്ഞു. നിലവിൽ, ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ.മഹേന്ദ്ര കുറയ്‌ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് ഡെർമറ്റോളജി വിഭാഗത്തിലെ മൂന്ന് ബാച്ചുകളിലെയും 21 റസിഡന്റ് ഡോക്ടർമാർ തിങ്കളാഴ്ച മുതൽ കൂട്ട അവധിയിലാണ്. ഡിപ്പാർട്ട്‌മെന്റ് ഫാക്കൽറ്റി അംഗങ്ങളും സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഡി.എം.ഇ.ആർ) രണ്ടംഗ സമിതി വെള്ളിയാഴ്ച മുതൽ ഈ സംഭവത്തിൽ അന്വേഷണം തുടങ്ങിയെങ്കിലും തങ്ങളുടെ ആദ്യ പരാതി കൊടുത്ത് പത്തുദിവസം പിന്നിട്ടിട്ടും നടപടിയെടുക്കുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടുവെന്നാണ് എം.എ .ആർ.ഡിയുടെ വാദം. ഡോ. കുറയുടെ ഏകാധിപത്യ പ്രവർത്തന ശൈലിക്കെതിരെ ഡെർമറ്റോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടർമാരും ജെ.ജെ ഹോസ്പിറ്റലിലെ എം.എ.ആർ.ഡി വിഭാഗത്തിൽ പെട്ടവരും ഡിസംബർ 9 ന് രേഖാമൂലം പരാതി നൽകിയിരുന്നു. കുറഞ്ഞത് ആറ് മരണങ്ങളിലേക്ക് നയിച്ച ചികിത്സാ പിഴവ് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളും ഉയർന്നിരുന്നു. ആദ്യ പരാതി കൊടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ട് പോലും ഡി.എം.ഇ.ആർ ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏറെ കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് എം.എ.ആർ.ഡി അംഗങ്ങൾ പറഞ്ഞു. "പരാതി കൊടുത്ത് 11-ാം ദിവസം തികയുന്ന ഇന്ന്, പ്രശ്നം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. ആയതിനാൽ, ഡെർമറ്റോളജി വിഭാഗത്തിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും കൂട്ട അവധി എടുക്കുകയാണ്. ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ ജെ.ജെ ആശുപത്രിയിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് നടത്തും." ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ കത്തിൽ എം.എ.ആർ.ഡി പറഞ്ഞു. മഹാരാഷ്ട്രയിലുടനീളമുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന 4000-ത്തിലധികം റസിഡന്റ് ഡോക്ടർമാരുടെ സംഘടനയാണ് എം.എ.ആർ.ഡി . ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഡി.എം.ഇ.ആർ) ജോയിന്റ് ഡയറക്ടർ ഡോ. അജയ് ചന്ദൻവാലെ, പുണെ ബി.ജെ മെഡിക്കൽ കോളജ് ഡീൻ, ഡോ. വിനായക് കാലെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ജെ.ജെ., ജി.ടി എന്നിവിടങ്ങളിലെ ഡെർമറ്റോളജി വിഭാഗത്തിലെ എല്ലാ ഫാക്കൽറ്റി അംഗങ്ങളുമായും തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുകയും എല്ലാ റസിഡന്റ് ഡോക്ടർമാരുമായും സംസാരിക്കുകയും ചെയ്തു. അന്വേഷണത്തിന് കുറച്ച് ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ ചന്ദൻവാലെ പറഞ്ഞു. റസിഡന്റ് ഡോക്ടർമാരോട് ജോലി പുനരാരംഭിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് ഹെഡ് ആയ ഡോ. കുറ പ്രതികരിക്കാൻ വിസമ്മതിച്ചു.
ഭുബനേശ്വർ (ഒഡീഷ): ഒഡീഷയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ (വി.ഐ.എം.എസ്.എ.ആർ) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സഞ്ജീവ് മിശ്രക്ക് ഐ.എം.എ-യുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നാഷണൽ അക്കാദമിക് എക്‌സലൻസ് അവാർഡ്.
New Delhi: The "Techniques in Physiological Sciences" (TIPS) workshops at AIIMS, New Delhi, are revolutionizing medical education by providing practical skills in cutting-edge physiological techniques.
ആദിലാബാദ് (തെലങ്കാന): ആദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.ഐ.എം.എസ്) ആറ് ജൂണിയർ ഡോക്ടർമാരെ ബുധനാഴ്ച രാത്രി കാമ്പസിലേക്ക് അതിക്രമിച്ച് കയറിയ അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള അഞ്ച് പേർ മർദ്ദിച്ചു.
Bhubaneswar: Kalinga Institute of Medical Sciences (KIMS) has inaugurated its state-of-the-art Stroke Center today, aimed at providing advanced resources to combat the devastating impact of strokes in the region.
New Delhi: Authorities disclosed on Wednesday that a 24-year-old individual aspiring to crack the National Eligibility and Entrance Test (NEET) was apprehended for masquerading as a doctor at Ram Manohar Lohia Hospital in central Delhi.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.