മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്‌ടേഴ്‌സ് (എം.എ.ആർ.ഡി) അറിയിച്ചു. സമരത്തിന്റെ സമയത്ത് റസിഡന്റ് ഡോക്ടർമാർ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ഹാജരാകില്ലെങ്കിലും എമർജൻസി കെയർ ഉൾപ്പെടെയുള്ള മറ്റെല്ലാ സേവനങ്ങളും തങ്ങളിൽ നിന്നും ലഭ്യമാകുമെന്ന് അവർ പറഞ്ഞു. നിലവിൽ, ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ.മഹേന്ദ്ര കുറയ്‌ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് ഡെർമറ്റോളജി വിഭാഗത്തിലെ മൂന്ന് ബാച്ചുകളിലെയും 21 റസിഡന്റ് ഡോക്ടർമാർ തിങ്കളാഴ്ച മുതൽ കൂട്ട അവധിയിലാണ്. ഡിപ്പാർട്ട്‌മെന്റ് ഫാക്കൽറ്റി അംഗങ്ങളും സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഡി.എം.ഇ.ആർ) രണ്ടംഗ സമിതി വെള്ളിയാഴ്ച മുതൽ ഈ സംഭവത്തിൽ അന്വേഷണം തുടങ്ങിയെങ്കിലും തങ്ങളുടെ ആദ്യ പരാതി കൊടുത്ത് പത്തുദിവസം പിന്നിട്ടിട്ടും നടപടിയെടുക്കുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടുവെന്നാണ് എം.എ .ആർ.ഡിയുടെ വാദം. ഡോ. കുറയുടെ ഏകാധിപത്യ പ്രവർത്തന ശൈലിക്കെതിരെ ഡെർമറ്റോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടർമാരും ജെ.ജെ ഹോസ്പിറ്റലിലെ എം.എ.ആർ.ഡി വിഭാഗത്തിൽ പെട്ടവരും ഡിസംബർ 9 ന് രേഖാമൂലം പരാതി നൽകിയിരുന്നു. കുറഞ്ഞത് ആറ് മരണങ്ങളിലേക്ക് നയിച്ച ചികിത്സാ പിഴവ് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളും ഉയർന്നിരുന്നു. ആദ്യ പരാതി കൊടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ട് പോലും ഡി.എം.ഇ.ആർ ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഏറെ കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് എം.എ.ആർ.ഡി അംഗങ്ങൾ പറഞ്ഞു. "പരാതി കൊടുത്ത് 11-ാം ദിവസം തികയുന്ന ഇന്ന്, പ്രശ്നം പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. ആയതിനാൽ, ഡെർമറ്റോളജി വിഭാഗത്തിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും കൂട്ട അവധി എടുക്കുകയാണ്. ഡെർമറ്റോളജി വിഭാഗം ഹെഡ്‌ഡിനെ ജെ.ജെ ആശുപത്രിയിൽ നിന്ന് മാറ്റിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് നടത്തും." ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ കത്തിൽ എം.എ.ആർ.ഡി പറഞ്ഞു. മഹാരാഷ്ട്രയിലുടനീളമുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന 4000-ത്തിലധികം റസിഡന്റ് ഡോക്ടർമാരുടെ സംഘടനയാണ് എം.എ.ആർ.ഡി . ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഡി.എം.ഇ.ആർ) ജോയിന്റ് ഡയറക്ടർ ഡോ. അജയ് ചന്ദൻവാലെ, പുണെ ബി.ജെ മെഡിക്കൽ കോളജ് ഡീൻ, ഡോ. വിനായക് കാലെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ജെ.ജെ., ജി.ടി എന്നിവിടങ്ങളിലെ ഡെർമറ്റോളജി വിഭാഗത്തിലെ എല്ലാ ഫാക്കൽറ്റി അംഗങ്ങളുമായും തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുകയും എല്ലാ റസിഡന്റ് ഡോക്ടർമാരുമായും സംസാരിക്കുകയും ചെയ്തു. അന്വേഷണത്തിന് കുറച്ച് ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ ചന്ദൻവാലെ പറഞ്ഞു. റസിഡന്റ് ഡോക്ടർമാരോട് ജോലി പുനരാരംഭിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പാർട്മെന്റ് ഹെഡ് ആയ ഡോ. കുറ പ്രതികരിക്കാൻ വിസമ്മതിച്ചു.
New Delhi: In Pune, doctors have successfully saved the life of a four-year-old boy named Sankalp through a complex surgery to address Midgut Volvulus, a serious condition characterized by the twisting of the intestines.
ഹൈദരാബാദ്: പുതിയ ആരോഗ്യമന്ത്രിയായ ദാമോദർ രാജ നരസിംഹയുമായി നടത്തിയ ചർച്ചയെ തുടർന്ന് തെലങ്കാന ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും (ജെ.യു.ഡി.എ) സീനിയർ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനും (എസ്.ആർ.ഡി.എ) സമരം പിൻവലിക്കാൻ തീരുമാനിച്ചു.
ജയ്പൂർ (രാജസ്ഥാൻ): ജയ്പൂരിലെ കൺവാടിയ ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ (27) ആത്മഹത്യ ചെയ്തു.
ന്യൂ ഡൽഹി: ന്യൂ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഇവിടുത്തെ ഡോക്ടർമാർ. 45-കാരിയായ രോഗിയെ ഓഗസ്റ്റ് 1 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, ഓഗസ്റ്റ് 5 ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ന്യൂ ഡൽഹി: ഏറെ ബുദ്ദിമുട്ടേറിയ മറ്റൊരു കേസ് കൂടി പരിഹരിച്ചിരിക്കുകയാണ് AIIMS-ലെ ഡോക്ടർമാർ. നട്ടെല്ലിന് കുത്തേറ്റ ഒരു വ്യക്തിയെ ആണ് സർജറിയിലൂടെ ഡോക്ടർമാർ രക്ഷിച്ചത്. ആറിഞ്ച് നീളമുള്ള കത്തിയാണ് ഇദ്ദേഹത്തിൻറെ മുതുകിൽ നിന്നും ഏറെ പ്രയാസകരമായ സർജറിയിലൂടെ ഡോക്ടർമാർ നീക്കം ചെയ്‌തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.