കൊല്ലം: 2024-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐ.എം.എ) പ്രസിഡണ്ടായി തെരെഞ്ഞെടുത്തത് മലയാളി ഡോക്ടറെ. ഡോ. ആർ. വി അശോകനാണ് പുതിയ ഐ.എം.എ പ്രസിഡണ്ട്. ഐ.എം.എ-യുടെ മുൻ ദേശീയ സെക്രട്ടറി ജനറലായിരുന്നു ഇദ്ദേഹം. ഡോക്ടർ അശോകൻ കഴിഞ്ഞ 40 വർഷമായി ഐ.എം.എയിൽ പ്രവർത്തിക്കുകയും നിരവധി തവണ അസോസിയേഷൻ്റെ പല പ്രധാന പദവികൾ വഹിക്കുകയും ചെയ്‌തിട്ടുണ്ട്. 1997 മുതൽ 2000 വരെ അദ്ദേഹം കേരള ഐ.എം.എയുടെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്താണ് പാലക്കാടിലെ കഞ്ചിക്കോട്ടിൽ "ഇമേജ്" എന്നറിയപ്പെടുന്ന ഒരു പൊതു ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ഐ.എം.എ ആരംഭിക്കുന്നത്. കേരളത്തിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ പ്രൊജക്റ്റ് ആരംഭിച്ചത്. യഥാർത്ഥത്തിൽ തമിഴ് നാട്ടുകാരനായ ഡോ. അശോകൻ 40 വർഷം മുൻപാണ് തൻ്റെ മെഡിക്കൽ കരിയർ തുടങ്ങുന്നത്. അന്ന് കേരളത്തിലെ കൊല്ലം ജില്ലയിൽ എത്തിയ ഇദ്ദേഹം പ്രശസ്‌ത സ്ഥാപനമായ ഡീൻ ഹോസ്‌പിറ്റൽ സ്ഥാപിച്ചാണ് തൻ്റെ കരിയർ ആരംഭിച്ചത്. "ഐ.എം.എ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നു. ഐ.എം.എയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് ഡോ. അശോകൻ ക്യു.പി.എം.പി.എയുടെ സജീവ അംഗമായിരുന്നു." ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ക്യു.പി.എം.പി.എ) മുൻ പ്രസിഡണ്ട് ഡോ. സി.എം അബൂബക്കർ പറഞ്ഞു. അസോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിൽ തൻ്റെ സേവനം രാജ്യത്തെ മുഴുവൻ മെഡിക്കൽ പ്രൊഫഷണലുകൾക്കും വലിയ വിജയമാകുമെന്ന് ഡോ. അശോകൻ പറഞ്ഞു.
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
കുഞ്ഞിന് മരുന്ന് മാറി നൽകി; മെഡിക്കൽ സ്റ്റോറിനെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു.
എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്
പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.