ലക്‌നൗ (ഉത്തർ പ്രദേശ്): സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്.ജി.പി.ജി.ഐ.എം.എസ്) ഒരു സമർപ്പിത മൾട്ടിഡിസിപ്ലിനറി ട്രാൻസ്‌ജെൻഡർ ക്ലിനിക്ക് ഉടൻ ആരംഭിക്കുമെന്ന് ഡയറക്ടറായ പ്രൊഫസർ രാധാകൃഷ്ണ ധിമാൻ പറഞ്ഞു. "ട്രാൻസ്‌ജെൻഡേഴ്‌സിൻ്റെ മെഡിക്കൽ പ്രശ്നങ്ങൾ - ആരോഗ്യത്തിനുള്ള അവകാശം" എന്ന ബോധവത്കരണ പരിപാടിക്കിടെയായിരുന്നു രാധാകൃഷ്ണ ധിമാൻ ഈ കാര്യം അറിയിച്ചത്. പി.ജി.ഐയുടെ ഹെപ്പറ്റോളജി, എൻഡോക്രൈനോളജി, എജ്യുക്കേഷൻ ഫൗണ്ടേഷൻ എന്നീ വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച ഈ ബോധവത്കരണ പരിപാടി, ട്രാൻസ്‌ജെൻഡേഴ്സിൻ്റെ മെഡിക്കൽ പ്രശ്‌നങ്ങളെക്കുറിച്ചും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ആരോഗ്യപരിപാലന വിദഗ്ധർക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രൊഫ.ധിമാൻ പറഞ്ഞു. “തങ്ങളുടെ ലിംഗ സ്വത്വം ജന്മനായുള്ള ലിംഗഭേദത്തിൽ നിന്ന് വ്യത്യസ്തമായി മനസ്സിലാക്കുന്നവരാണ് ട്രാൻസ്ജെൻഡർമാർ. സമൂഹത്തിലെ മോശം സ്വീകാര്യത കാരണം ഇവർക്ക് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ആക്സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ബുദ്ധിമുട്ടും കളങ്കവും നേരിടുന്നു. അദ്ദേഹം പറഞ്ഞു. പാത്തോളജി, സൈക്യാട്രി, പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി, യൂറോളജി, ഹെപ്പറ്റോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പാനൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൻ്റെ മെഡിക്കൽ, നൈതിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രാൻസ്‌ജെൻഡറുകൾക്കായി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ വൈ.ആർ.ജി കെയറിൽ നിന്നുള്ള ഡോ. രജനീഷ് പാണ്ഡെ, ട്രാൻസ്‌ജെൻഡേഴ്സിൻ്റെ മെഡിക്കൽ പ്രശ്‌നങ്ങളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ആക്‌സസ് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിലെ അനുഭവങ്ങൾ പങ്കുവെച്ചു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ പ്രതിനിധികൾ തങ്ങൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും പരിപാടിക്കിടെ പങ്കു വെച്ചു. സൈക്യാട്രിസ്റ്റുകളുടെ പങ്ക്, എസ്.ജി.പി.ജി.ഐ.എം.എസ്-ൽ ലഭ്യമായ ശസ്ത്രക്രിയകൾ, ട്രാൻസ്‌ജെൻഡറുകൾക്കുള്ള യൂറോളജിക്കൽ കെയർ, ഹോർമോൺ തെറാപ്പി എന്നിവയെക്കുറിച്ചും വിദഗ്ധർ ചർച്ച ചെയ്തു.
ശ്രീനഗർ: ശ്രീനഗറിലെ ലാൽ ഡെഡ് മറ്റേണിറ്റി ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ പിടിയിൽ. ഹോസ്പിറ്റലിലെ ലേബർ റൂമിൽ ഡോക്ടറെന്ന് അവകാശപ്പെടുന്ന ഒരാൾ രോഗികളെ മൂന്ന് ദിവസത്തേക്ക് പരിചരിക്കുകയായിരുന്നു.
അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു പ്രശസ്ത ഒഫ്താൽമോളജിസ്റ്റിൻ്റെ മകളായ അൻവിതയാണ് (24) മരിച്ചത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്‌തു വരികയായിരുന്നു.
A case has been registered at Kondhwa Police Station regarding the alleged cheating of a 67-year-old doctor, Dr. Ahmad Ali Inam Ali Qureshi, residing in Mayfair Eleganza, NIBM Road, Kondhwa.
ന്യൂ ഡൽഹി: ഇൻസ്റ്റിറ്റ്യൂഷണൽ അല്ലെങ്കിൽ കോളേജ് തലത്തിലുള്ള കൗൺസിലിംഗ് വഴി എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) പരിശോധിച്ചതിന് ശേഷം റദ്ദാക്കുമെന്ന് എൻ.എം.സി-യുടെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി) അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.