ബംഗളൂരു: ഏറെ സന്തോഷിക്കേണ്ട ദിനത്തിൽ ഒരു ദുരന്തം, അതായിരുന്നു ബംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ സംഭവിച്ചത്. ഇവിടെ നടന്ന കോൺവൊക്കേഷൻ ദിനത്തിൽ എം.ബി.ബി.എസ് ബിരുദം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷം ഡോ. ആദിത് ബാലകൃഷ്ണൻ (21) പാമ്പു കടിയേറ്റ് മരണപ്പെട്ടു. കോൺവൊക്കേഷൻ പരിപാടിക്ക് ശേഷം ആദിത് കോളേജിൽ നിന്നും തിരികെ പോകുമ്പോഴായിരുന്നു സംഭവം. കോളേജിലെ പാർക്കിംഗ് സ്ഥലത്ത് വെച്ച് ആദിത്തിന് പാമ്പു കടിയേൽക്കുകയായിരുന്നു. ഒരുപാട് പുല്ലുകൾ നിറഞ്ഞ ഒരു സ്ഥലമായിരുന്നു ഇത്. എന്നാൽ, തനിക്ക് പാമ്പു കടിയേറ്റതറിയാതെ ആദിത് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതിന് ശേഷം ഇദ്ദേഹം ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ അദിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശ്ശൂർ സ്വദേശിയാണ് ആദിത് ബാലകൃഷ്ണൻ. അദിതിൻ്റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണം അദ്ദേഹത്തിൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ആഴത്തിലുള്ള ഞെട്ടലിലും ദുഃഖത്തിലും ആക്കിയിരിക്കുകയാണ്. ഇറ്റലിയിലുള്ള അദിതിൻ്റെ അച്ഛൻ സ്ഥലത്തെത്തിയതിന് ശേഷം സംസ്കാരം നടക്കും. അദിതിൻ്റെ അകാല മരണം മെഡിക്കൽ ലോകത്തിൻ്റെ ഹൃദയം തകർത്തിരിക്കുകയാണ്. അത്രയ്ക്ക് കഴിവുള്ള, മികച്ച ഒരു ഡോക്ടറായിരുന്നു അദ്ദേഹം. ഒപ്പം ഭാവിയിൽ മെഡിക്കൽ ലോകത്തിനും പൊതു സമൂഹത്തിനും വലിയ ഒരു മുതൽക്കൂട്ട് ആകാൻ സാധ്യത ഏറെയുള്ള ഒരു വ്യക്തിയുമായിരുന്നു. "ആദിത് ഒരു മികച്ച വിദ്യാർത്ഥി ആയിരുന്നു. അദ്ദേഹത്തെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാഞ്ഞത് തീർത്തും ദൗർഭാഗ്യകരമായി. ആദിത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾ കോളേജിൽ ഒരു അനുശോചന യോഗവും നടത്തി." ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിലെ വൈസ് പ്രിൻസിപ്പാളായ ഡോ. പ്രഭാകര ജി.എൻ പറഞ്ഞു. ഇതിന് മുൻപും ഇത് പോലെ പാമ്പു കടിയേറ്റിട്ടും അത് തിരിച്ചറിയാത്തത് കാരണം പല മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ സംഭവം, പാമ്പുകടിയേറ്റതിൻ്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന അപകടസാധ്യതയെയും, ബോധവൽക്കരണത്തിൻ്റെയും വേഗത്തിലുള്ള ചികിത്സയുടെയും ആവശ്യകതയെ എടുത്തു കാണിക്കുന്നു.
Mangaluru: During DERMACON 2024, held in Hyderabad from February 22-24, Dr. Ramesh Bhat M, Professor of Dermatology and Head of Research at Father Muller Medical College, was awarded the Prof Kandhari Foundation Lifetime Achievement award.
ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ് അസോസിയേഷൻ പറഞ്ഞു.
ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്.
പൂനെ (മഹാരാഷ്ട്ര): ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും വന്നേക്കാമെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പറഞ്ഞു.
ചെന്നൈ: ശങ്കര നേത്രാലയ സ്ഥാപകനും പ്രശസ്ത വിട്രിയോറെറ്റിനൽ (നേത്രരോഗവിദഗ്ധൻ) സർജനുമായ
ഡോ. എസ്.എസ്.ബദരീനാഥ് (83) നവംബർ 21-ന് അന്തരിച്ചു. കുറച്ചുകാലമായി അദ്ദേഹം അസുഖബാധിതനായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.