ഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഏരിയയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൻ്റെ ഉയർന്ന നിലയിൽ നിന്ന് ചാടി സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ (56) തിങ്കളാഴ്ച രാവിലെ മരിച്ചു. ഡൽഹിയിലെ ജിബി പന്ത് ഹോസ്പിറ്റലിൽ സീനിയർ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. സൈബൽ മുഖോപാധ്യായയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ശേഖർ അപ്പാർട്ട്മെന്റിലെ ഡോക്ടറുടെ വീട്ടിൽ നിന്നും പോലീസിന് ഡോക്ടറുടെ ആത്മഹത്യാ കുറിപ്പും ലഭിച്ചു. രാവിലെ ആറ് മണിയോടെയാണ് മയൂർ വിഹാർ പോലീസ് സ്റ്റേഷനിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഡോക്ടറിന് ഭാര്യയും 15 വയസ്സുള്ള ഇരട്ടക്കുട്ടികളുമുണ്ട്. കസ്തൂർബ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ് മുഖോപാധ്യായയുടെ ഭാര്യ. തൻ്റെ ഭർത്താവ് കഴിഞ്ഞ മൂന്ന് ദിവസമായി അവധിയിലാണെന്നും സ്‌കിൻ ഫംഗസിനും മറ്റ് രോഗങ്ങൾക്കുമായി ചികിത്സയിലായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു. മുഖോപാധ്യായയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജിബി പന്ത് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. "ജിബി പന്തിലെ എല്ലാവരും ഈ വാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അദ്ദേഹം ഒരു കാർഡിയോളജിസ്റ്റായിരുന്നു. ഏകദേശം 20 വർഷത്തോളം ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെയുള്ള മികച്ച ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം." ഇവിടെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദുരൂഹമായൊന്നും കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജുൻജുനു (രാജസ്ഥാൻ): മേജർ ഡോ. കവിത മൈലിൻ്റെ (29) അപ്രതീക്ഷിത മരണം രാജ്യത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്.
ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്‌വരാണ് ആക്രമണത്തിന് ഇരയായത്.
ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.