തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരണപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് തൃശ്ശൂരിലെ കേരള ഹെൽത്ത് സയൻസ് സർവകലാശാല ബുധനാഴ്ച (ഓഗസ്റ്റ് 2) മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി ആദരിച്ചു. വന്ദനയ്ക്ക് വേണ്ടി മാതാപിതാക്കളായ കെ.ജി. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് കേരള ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അവാർഡ് സ്വീകരിക്കുന്നതിനിടെ വന്ദനയുടെ അമ്മ പൊട്ടിക്കരഞ്ഞു. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു. ചടങ്ങിന് ശേഷം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കൾ കണ്ണീരോടെ ചോദിച്ചു - "അവൾ ഇല്ലാതെ നമുക്ക് എന്തിനാണ് ഈ ബിരുദം.. കാരണം ഇതും അവളുടേതായിരുന്നു." കോട്ടയം ജില്ലയിലെ കാടുത്തുരുത്തി സ്വദേശിനിയായിരുന്നു ഡോ. വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്ന വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ട്രൈനിങ്ങിന്റെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി പൊടുന്നനെ ആക്രമാസക്തൻ ആവുകയും ഡോ. വന്ദനയെ ശസ്ത്രക്രിയയ്ക്കും മറ്റും ഉപയോഗിക്കുന്ന കത്രിക വെച്ച് പല തവണ കുത്തുകയുമായിരുന്നു. നിരവധി തവണ കുത്തേറ്റ വന്ദന ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Thiruvananthapuram: KIMSHEALTH doctors successfully conducted minimally invasive surgery to remove a tumor from the adrenal gland of an 11-month-old child from Kollam who had been experiencing incessant crying.
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ വരുന്ന രോഗികളുടെ ചികിത്സ അടുത്ത മാസം മുതൽ നിർത്തലാക്കാൻ സ്വകാര്യ ആശുപത്രികൾ ഒരുങ്ങുന്നു.
ലോകാരോഗ്യ സംഘടന എല്ലാവർഷവും ഓഗസ്റ്റ് മാസം 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ കുറിച്ച് മാതാപിതാക്കളിൽ ബോധവത്കരണം നൽകുകയും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതുമാണ് വരാഘോഷത്തിന്റെ ലക്ഷ്യം.
കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.