തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരണപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് തൃശ്ശൂരിലെ കേരള ഹെൽത്ത് സയൻസ് സർവകലാശാല ബുധനാഴ്ച (ഓഗസ്റ്റ് 2) മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി ആദരിച്ചു. വന്ദനയ്ക്ക് വേണ്ടി മാതാപിതാക്കളായ കെ.ജി. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് കേരള ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അവാർഡ് സ്വീകരിക്കുന്നതിനിടെ വന്ദനയുടെ അമ്മ പൊട്ടിക്കരഞ്ഞു. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു. ചടങ്ങിന് ശേഷം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കൾ കണ്ണീരോടെ ചോദിച്ചു - "അവൾ ഇല്ലാതെ നമുക്ക് എന്തിനാണ് ഈ ബിരുദം.. കാരണം ഇതും അവളുടേതായിരുന്നു." കോട്ടയം ജില്ലയിലെ കാടുത്തുരുത്തി സ്വദേശിനിയായിരുന്നു ഡോ. വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്ന വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ട്രൈനിങ്ങിന്റെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി പൊടുന്നനെ ആക്രമാസക്തൻ ആവുകയും ഡോ. വന്ദനയെ ശസ്ത്രക്രിയയ്ക്കും മറ്റും ഉപയോഗിക്കുന്ന കത്രിക വെച്ച് പല തവണ കുത്തുകയുമായിരുന്നു. നിരവധി തവണ കുത്തേറ്റ വന്ദന ആക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala HC Stakes Call for Fair Trial Rights in Medical Negligence Cases
സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി.
The need of the hour is to ensure timely diagnosis and treatment. We should be able to test for Nipah locally without delays," he asserted.
കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു.
തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.