Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
പ്രശസ്ത ശിശുരോഗ വിദഗ്ധനായ കെ.സി. മാമ്മൻ അന്തരിച്ചു.
2023-11-27 17:01:06
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും കെ.സി. കോലഞ്ചേരിയിലെ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറുമായ കെ.സി മാമ്മൻ അന്തരിച്ചു. 93 വയസ്സുള്ള അദ്ദേഹത്തിന് ഭാര്യ ഡോ. അന്നമ്മ മാമ്മനും മൂന്ന് പെൺമക്കളുമുണ്ട് (ഡോ.സാറ, അനു കുര്യൻ, മേരി കുര്യൻ). സംസ്‌കാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് പുത്തൻ പള്ളിയിൽ വെച്ച് നടക്കും. മലയാള മനോരമയുടെ മുൻ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാൻ്റെയും കല്ലൂപ്പാറ മരേട്ടു സാറാമ്മയുടെയും മകനായി 1930-ൽ ആയിരുന്നു കെ.സി. മാമ്മൻ്റെ ജനനം. ലണ്ടനിലായിരുന്നു അദ്ദേഹം എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന്, ഡി.സി.എച്ച് ഡിപ്ലോമയും അവിടെ വെച്ച് തന്നെ അദ്ദേഹം ചെയ്‌തു. എഡിൻബർഗിൽ നിന്നും എം.ആർ.സി.പി ബിരുദവും കെ.സി മാമ്മൻ നേടി. 1962 മുതൽ 1970 വരെ വെല്ലൂർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രൊഫസറായും പിന്നീട് 1988 വരെ കോലഞ്ചേരിയിലെ ആശുപത്രി ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ഏറെ പ്രശസ്‌തി നേടിയത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നായി കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രി മാറിയതിൽ ഡോ. കെ.സി മാമ്മൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം എടുത്ത പല മികച്ച തീരുമാനങ്ങൾ ആശുപത്രിയുടെ ഭാവി തന്നെ മാറ്റി മറിച്ചു. 100 കിടക്കകളുമായി തുടങ്ങിയ ആശുപത്രിയെ 1100 കിടക്കകളുള്ള മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് ആക്കി മാറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. മഹാത്മാഗാന്ധിയോടുള്ള അദ്ദേഹത്തിൻ്റെ ആദരവ് കാരണം പിതാവായ കെ.എം.ചെറിയാൻ അദ്ദേഹത്തെ "ബാപ്പുക്കുട്ടി" എന്ന് ഓമനപ്പേരിട്ട് വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മാമ്മൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവിതം വൈദ്യശാസ്‌ത്രരംഗത്ത്, പ്രത്യേകിച്ച് കുട്ടികളുടെ ചികിത്സയ്‌ക്കായി സമർപ്പിച്ച മഹാനായ വ്യക്തിയാണ് ഡോ. കെ.സി മാമ്മനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകൻ, മെഡിക്കൽ ഡയറക്ടർ എന്നീ നിലകളിൽ മാമ്മൻ നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. അദ്ദേഹത്തിൻ്റെ  വിയോഗം മെഡിക്കൽ സമൂഹത്തിന് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 


More from this section
2023-10-26 10:44:41

മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച്‌ മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്‌ടീസ്‌ ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു. 

 

2023-08-15 17:36:54

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

2023-09-25 10:17:49

ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.

2023-07-06 16:56:14

എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ്  ഉണങ്ങുന്നതിന്  മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ  ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി  സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ.

2024-03-24 11:18:46

Thiruvananthapuram: The Kerala Health Department withdrew its controversial circular banning social media activities among staff following strong protests from doctors' organizations. Dr. Reena KJ, Director of Health Services, issued an order on March 21, cancelling the circular issued on March 13 with retrospective effect.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.