
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്‌ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്. ഇനി സനത് നഗറിലെ ഇ.എസ്.ഐ ആശുപത്രിയിൽ രുത് ജോൺ എമർജൻസി മെഡിസിൻ പഠിക്കും. പല വകുപ്പുകൾക്കും മന്ത്രിമാർക്കും താൻ 20-ലധികം നിവേദനങ്ങൾ നൽകിയെങ്കിലും അവരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനാലാണ് താൻ ഹൈക്കോടതിയുടെ സഹായം തേടിയതെന്ന് രുത് പറയുന്നു. "നീറ്റ് പിജി കൗൺസിലിംഗിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സീറ്റ് സംവരണം ചെയ്യണമെന്ന എൻ്റെ അപേക്ഷ ഹൈക്കോടതി കേട്ടു,” ഖമ്മമിലെ പട്ടികജാതി കുടുംബത്തിൽ നിന്നുള്ള രുത്ത് പറഞ്ഞു. 2022-ൽ നീറ്റ് പി.ജി പ്രവേശനത്തിന് യോഗ്യത നേടിയിട്ടും രുത് അത് നിരസിക്കുകയായിരുന്നു. കാരണം "സ്ത്രീ" വിഭാഗത്തിലായിരുന്നു രൂത്തിന് സീറ്റ് ഓഫർ ചെയ്തത്. ഒരു ട്രാൻസ്‌ജെൻഡർ എന്ന തൻ്റെ ഐഡന്റിറ്റി ഉറപ്പിക്കുക മാത്രമല്ല രുത് ഇതിലൂടെ ചെയ്തത്, എല്ലാ ട്രാൻസ്ജെൻഡറുകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള വാതിലുകൾ തുറക്കുക കൂടിയായിരുന്നു രുത്. ഇന്ത്യയിലെ പല ട്രാൻസ്‌ജെൻഡർ ഡോക്ടർമാരും മെഡിസിനിൽ പിജി ബിരുദം നേടിയിട്ടുണ്ട്, പക്ഷേ അവർ അത് നേടിയത് ഒന്നുകിൽ പുരുഷ/സ്ത്രീ സീറ്റിലോ അല്ലെങ്കിൽ മാനേജ്‌മെന്റ് ക്വാട്ടയിലോ ആയിരുന്നു. “എൻ്റെ കമ്മ്യൂണിറ്റി അംഗങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഒരു ഗൈനക്കോളജിസ്റ്റ് ആകുക എന്നതാണ് എൻ്റെ സ്വപ്നം. അവരിൽ പലരും അവരുടെ ലിംഗമാറ്റ സമയത്തും അതിനു ശേഷവും വൈദ്യസഹായം തേടുന്നത് ഒഴിവാക്കുന്നു." രുത് പറഞ്ഞു. രുത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കീഴിലാണ് സീറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാൽ 2014-ലെ സുപ്രീം കോടതിയുടെ NALSA കേസ് വിധിക്ക് വിരുദ്ധമായി. ആ സമയത്ത് തെലങ്കാനയിൽ ട്രാൻസ് പീപ്പിൾസിന് സംവരണം ഇല്ലാത്തതിനാൽ ഒരുപാട് തടസ്സങ്ങൾ രൂത്തിന് നേരിടേണ്ടി വന്നു. 2023 ജൂണിൽ, രുത്തിനെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കീഴിൽ അപേക്ഷിക്കാൻ അനുവദിക്കുന്ന വ്യവസ്ഥകൾ സ്ഥാപിക്കാൻ തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ട്രാൻസ് ആക്ടിവിസ്റ്റ് വൈജയന്തി വസന്ത മൊഗ്ലി, അവരുടെ ലീഗൽ ടീം, സഹപ്രവർത്തകർ എന്നിവരുൾപ്പെടെ തന്നെ പിന്തുണച്ച എല്ലാവർക്കും രുത് നന്ദി അറിയിച്ചു. "എനിക്ക് ഇ.എസ്.ഐയിൽ സീറ്റ് അനുവദിച്ചപ്പോൾ, 2.5 ലക്ഷം രൂപയായിരുന്നു വാർഷിക ഫീസ്. എന്നിരുന്നാലും, എൻ്റെ ആശുപത്രി സൂപ്രണ്ട് ഡോ. ബി നാഗേന്ദർ ഉടൻ ഒരു അഭ്യർത്ഥന ഉന്നയിക്കുകയും നിരവധി സഹപ്രവർത്തകർ സംഭാവന നൽകുകയും 1 ലക്ഷം സമാഹരിക്കുകയും ചെയ്തു. ചില അഭിഭാഷകരും ഫണ്ട് ശേഖരിച്ചു. ബാക്കി 1.5 ലക്ഷം രൂപ ഹെൽപ്പിംഗ് ഹാൻഡ്‌സ് ഫൗണ്ടേഷൻ വഴി സമാഹരിച്ചു." രുത്തിൻ്റെ വാക്കുകൾ.
UDHAMPUR: The 'Arogaya-Doctor on Wheels' program has extended its services to the Chanunta panchayat in Jammu and Kashmir's Udhampur district, effectively addressing the healthcare needs of residents in remote villages.
ബംഗളൂരു: അപൂർവ്വമായ ഒരു കേസ് വിജയകരമായി ചികിൽസിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. നെഞ്ചിൽ വൃക്കയുള്ള രാഘവ് എന്ന 35-കാരനെയാണ് മികച്ച ചികിത്സയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. രോഗിക്ക് മുൻപ് കരളിന് പരിക്കേറ്റിരുന്നു.
റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Mumbai: According to the Jaslok Hospital and Research Centre, an eight-year-old boy from Yemen has recently undergone surgery for a rare papillary thyroid cancer, making him the second youngest child in India to do so.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.