
ചെന്നൈ: പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 58 വയസ്സുള്ള ഒരു വ്യക്തിയിൽ ലേസർ ആൻജിയോപ്ലാസ്റ്റി വിജയകരമായി ചെയ്‌ത് കൗവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ട്രിപ്പിൾ വെസൽ കൊറോണറി ആർട്ടറി രോഗത്തിനാണ് (ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് ഇത്) ഈ ശസ്ത്രക്രിയ ചെയ്‌തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. ആൻജിയോഗ്രാമിന് (കൊറോണറി ആർട്ടറികൾ എന്നറിയപ്പെടുന്ന ഹൃദയത്തിൻ്റെ രക്തക്കുഴലുകൾ പരിശോധിക്കാൻ എക്സ്-റേ ഉപയോഗിക്കുന്ന ഒരു പരിശോധനയാണ് ആൻജിയോഗ്രാം) ശേഷം 2016-ൽ ബൈപാസ് സർജറി ചെയ്യാൻ നിർദേശിച്ചെങ്കിലും അദ്ദേഹം ശസ്ത്രക്രിയ മാറ്റിവച്ചു. രോഗിക്ക് ഹൈപ്പർടെൻഷൻ, കഠിനമായ സ്ലീപ് ആപ്നിയ (ശ്വാസോച്ഛ്വാസം ആവർത്തിച്ച് നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്ന ഗുരുതരമായ രോഗമാണ് സ്ലീപ് ആപ്നിയ) , ഉയർന്ന ബോഡി മാസ് ഇൻഡക്സ് (അമിതഭാരം) എന്നിവയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ അപകടസാധ്യതയുള്ള കേസായിരുന്നു ഇദ്ദേഹത്തിന്റേത്. തുടർന്ന് രോഗലക്ഷണങ്ങൾ വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ അൽവാർപേട്ടിലെ കൗവേരി ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യുകയായിരുന്നു. വലത് കൊറോണറി ധമനിയുൾപ്പടെ ബാധിച്ച മൂന്ന് രക്തക്കുഴലുകൾ ചികിത്സിക്കുന്ന ഒരു രീതി ആശുപത്രിയിലെ ഡോക്ടർമാർ സ്വീകരിച്ചു. ബൈപാസ് സർജറിയേക്കാൾ ഏറെ സുരക്ഷിതമാണ് ഈ ശസ്ത്രക്രിയാ രീതി. ഇത് രോഗിയുടെ ആരോഗ്യപ്രശ്നങ്ങൾ ലഘൂകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. സ്ലീപ് അപ്നിയയ്ക്കുള്ള ചികിത്സയും അദ്ദേഹം തുടരും. ലേസർ ആൻജിയോപ്ലാസ്റ്റിയാണ് രോഗി തിരഞ്ഞെടുത്തതെന്ന് ആശുപത്രിയിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് രാജാറാം അനന്തരാമൻ പറഞ്ഞു. "രോഗിയുടെ അവസ്ഥയ്ക്ക് അനുയോജ്യമായ ശസ്ത്രക്രിയ ലേസർ ആൻജിയോപ്ലാസ്റ്റി ആണെന്ന് ഞങ്ങൾ മനസ്സിലാക്കി. ഉടൻ തന്നെ ശസ്ത്രക്രിയ നിർവഹിക്കുകയും ചെയ്‌തു. രോഗി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും അദ്ദേഹത്തിൻ്റെ ജന്മനാട്ടിലേക്ക് മടങ്ങുകയും ചെയ്‌തു." അദ്ദേഹം പറഞ്ഞു. "അത്യാധുനികമായ മികച്ച ചികിത്സകളും അനുകമ്പയുള്ള ആരോഗ്യ പരിരക്ഷയും നൽകുന്നതിലെ മികവ് പിന്തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." കൗവേരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൻ്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അരവിന്ദൻ സെൽവരാജ് പറഞ്ഞു.
രണ്ടു വർഷത്തിനിടയിൽ എയിംസിൽ നിന്നും രാജിവെച്ചത് 500 നു അടുത്ത് ഡോക്ടർമാർ!
On Friday, the Madhya Pradesh government removed a doctor from his position at the district hospital in Chhatarpur. This action came after a video emerged showing the doctor allegedly behaving inappropriately towards a Home Guard jawan and instructing him to adhere to certain boundaries.
ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ് അസോസിയേഷൻ പറഞ്ഞു.
Doctors Remove Toothbrushes and Iron Sheets from Young Man’s Stomach
Two Cases of Ceftriaxone-Resistant Typhoid Reported in Pune
We have various options to advertise with us including Events, Advertorials, Banners, Mailers, etc.